Sunday, 16 February 2014


അയ്യപ്പന്‍
(എന്റെ തോന്ന്യാസങ്ങളില്‍ നിന്നെടുത്ത ചില വരികള്‍)
അയ്യപ്പനെന്ന കവിയുടെ മരണവും മരണാനന്തര ചടങ്ങുമുണ്ടാക്കിയ വേദനയില്‍നിന്ന്
ഉരിത്തിരിഞ്ഞ വരികളാണിത്.
പ്രകൃതിയിലുള്ളതുപോലെ നന്മയും തിന്മയും ഓരോ മനുഷ്യന്റേയും
ഉള്ളിലുമുണ്ട്.. അതിന്റിഷ്ടാനിഷ്ടംപോലെ അഭിപ്രായക്കാരുമുണ്ടാവും..
എങ്കിലും, ആദരവിനുവേണ്ടിയുള്ള അനാദരവ് കണ്ടപ്പോള്‍
എനിയ്ക്കൊട്ടും അടക്കാനായില്ല..
അയ്യപ്പന്റെ കവിതകളും അതിലെ ജീവിതവും ജീവനുള്ളതാണ്..
മരണമില്ലാത്ത അതിനെ ആരും കൊല്ലാതിരിക്കട്ടെ...

അയ്യപ്പന്‍...

ഒരു തലയാല്‍ ഇവനുണ്ടാക്കിയതെല്ലാം
ഇരു മുലയാലവളങ്ങെടുത്തൂ...(ഭൂമി.. സുഖ-ദു:ഖം )
ഒരു പേനയാല്‍ ഇവനെഴുതിയതെല്ലാം
ഓരോ പേ...നായയും കട്ടു
പിറദോഷം ചൊല്ലിയ നക്ഷത്രം
നിറകള്ളാലാ കുലം മുടിച്ചു

ഒരു കുഞ്ഞില്ലാ ദുഖമില്ലൊട്ടും
ഒരു പഞ്ഞവും സുഖമല്ലയൊട്ടും
അരികില്‍ അറിയാ നിറക്കൂട്ടുകള്‍
കോറും നീറുന്ന കഥയുമില്ലൊട്ടും
മരണമപ്പുറം നിറപ്പാനോരോ
വരിയുമടിതെറ്റി നടന്നു കൂടെ

നിറയ്ക്കാന്‍ ചില്ലു നിറഞ്ഞ രാവില്‍
ഇരാക്കാനില്ലായ്ക വീടിറങ്ങി
ഒരു കഴുമരവും ഭയന്നില്ലവന്‍
വെറും കഴുതയോടും കടം പറഞ്ഞു
ഊര്‍ദ്ധമോടെ വഴിയടഞ്ഞൂ ചുറ്റും
ആര്‍ത്തമോടെ പറന്നു കഴുകരും

മരണമാശ്വാസമായ നേരത്തോരോ
തരിയുമവനെ കൊന്നൊടുക്കി
അരികിലാളിക്കത്തുന്നവനുടെ നേരും
നേര്‍മ്മയുമന്ധവിശ്വാസവും
ദൂരെച്ചിരിക്കും ബിവറേജു കുപ്പികള്‍
ഓരോ ചങ്ങാത്ത ബന്ധവും സ്വന്തവും

ഓരോ കര്‍മ്മവുമെതിര്‍ത്തൂ.., ചിലര്‍-
ആരോ കര്‍മ്മവും ചെയ്തൂ മടങ്ങി.
പേരില്ലാത്തയാരോ പോരെടുത്തു
പോരില്ലാത്തയാരോ പേരെടുത്തു
പോരാടുവോര്‍ പിന്നെ പോരാതെയായി
പോരെന്ന പൂതിയോ മാത്രമായി

ഒരു ജന്മമൊരുക്കൂട്ടിയതെല്ലാം
ഓരോ ജന്മിയും പകുത്തെടുത്തു
ഓര്‍മ്മതന്‍ കാരാഗൃഹമടഞ്ഞൂ
മറക്കാത്തയാരോ തെറി പറഞ്ഞു
മരംപോയ് പുഴയും പലതാം മനവും
തരംപോല്‍ 'വരയും' വരവുപോക്കും.

Wednesday, 12 February 2014

ക്ലോക്ക്..

ചെറിയവന്‍, സൈക്കിള്‍ സ്വയം ചവിട്ടിയുപയോഗിക്കാന്‍ പഠിച്ചത് രണ്ടാംതരത്തിലെ ക്രിസ്തുമസ്സ് അവധിക്കാലത്താണ്.  വഴിവക്കിലുള്ള ജീവിതമായതുകൊണ്ടാവാം എന്റെയപ്പന്‍ രണ്ടാം ക്ലാസ്സുകാരനുമായി  ഒരു വ്യവസ്ഥയുണ്ടാക്കി. സ്കൂളുവിട്ടു വന്നുകഴിഞ്ഞാല്‍ ടീവി കാണാനും തേരാപ്പാര നടക്കാനും ചെറിയ തോതില്‍ അപ്പന്റെ വ്യാപാരത്തില്‍ സഹായിക്കാനും തയ്യാറാവണം..എന്നും  വൈകിട്ട്  7- തൊട്ട്  9 - വരെ പഠനം 9 - തൊട്ട്  9.30- വരെ കമ്പ്യൂട്ടര്‍ 9.30- തൊട്ട്  10- വരെ സൈക്കിള്‍ പഠനം. ഈ വ്യവസ്ഥ രണ്ടാളിനും സമ്മതം..
ഒരിക്കല്‍ 9.45 നു സ്കൂളിലെത്താന്‍ വേണ്ടി  9.30 നു തയ്യാറാകുന്ന ചെറിയവന്‍ ക്ലോക്കു നോക്കി എന്നോടു പറഞ്ഞു.. "അപ്പാ ഈ സൂചിയില്ലേ.. രാവിലെയാകുമ്പോഴേക്കുണ്ടല്ലോ ഭയങ്കരം സ്പീഡിലാ പോകുന്നേ.. അല്ലേ, രാത്രിയികുംമ്പം ല്ലേ...  അതു  പതുക്കനെ പതുക്കനെയാ  പോകുന്നത്...." അതെന്താ പ്പാ..??
എനിക്കു മനസ്സിലായി.. ഉറക്കക്കാരനെ രാവിലെ വിളിച്ചെഴുന്നേല്‍പ്പിക്കുന്നതിന്റേയും.. കിടക്കാന്‍ താമസ്സിക്കുന്നതിനു വഴക്കു പറഞ്ഞു കിടത്തുന്നതിന്റെയും പ്രതിഷേധമാണ് ഈ ചോദ്യത്തിന്റെ പിന്നിലെന്ന്..
ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമ്മതിക്കാത്തപ്പോള്‍ നമ്മളിലൊക്കെ ഉണ്ടാകുന്ന ഒരുതരം അസ്വസ്ഥതയല്ലേ  ഇതും. .  

ഭക്ഷണവും... വൃഷണവും


ഇളയവന്‍ ഇന്നലെ വൈകിട്ടു ചോദിച്ചു :-   "

 ഭക്ഷണവും... വൃഷണവും
 തമ്മിലെന്താ അപ്പാ വ്യത്യാസം" ..???

ഞാന്‍  പറഞ്ഞു:-  "എന്‍റെ  മോനേ... ഭക്ഷണമെന്നാല്‍, 
 ശരീരത്തിന്റെ നിലനില്പിനാവശ്യമായ ആഹാര പദാര്‍ത്ഥങ്ങളേയാണ് പറയുന്നത്...
 ഓരോ ജീവിക്കും അതിനനുയോജ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളു ഭൂമിയിലുണ്ട്."

 “വൃഷണന്നാല്‍.. പുരുഷ ജനനേന്ദ്ര്യയത്തിലെ ഒരു പ്രധാന ഭാഗത്തിന്റെ പേരാണ്"
  അണ്ഡകോശം, ബീജകോശം, എന്നിങ്ങനെയും പറയുന്നു.
  നിശ്ചിതമായ ചൂടു നിലനിര്‍ത്തി ബീജസംരക്ഷണം നടത്തുന്ന ഒരു സ്റ്റോറേജ് 
  എന്നും പറയാം..

മൂത്തവന്‍ "എടാ ഇതു രണ്ടും മനുഷ്യകുലത്തിന്റെ നിലനില്പിന്റെ അടിസ്ഥാന ഘടകങ്ങളാണ്,
 രണ്ടുമില്ലെങ്കില്‍ തലമുറകളുമില്ല ; കുലങ്ങളുമില്ല.."

ഇളയവന്‍:-  "എന്റപ്പാ.. ഏട്ടാ...
 ഭക്ഷണമെന്നാല്‍...  ‘ഉപഭോഗവും’
 വൃഷണമെന്നാല്‍.....  ‘ഉത്പന്നവും’......എന്നാണ്”

ഭാര്യ:- "ഭക്ഷണവും മോന്തി വൃഷണവും ചൊറിഞ്ഞ്
 'ഉത്പന്ന'ങ്ങളുടെ 'ഉപഭോഗ' സംസ്കാരം പ്രസംഗിക്കുന്ന
 സംസ്കാരമില്ലാത്ത ഒരു മനുഷ്യന്‍ "..!!!
 കവിയാണത്രേ.. കവി .....ത്..ഫ്... ഭ്ഭൂ..
 ഡിങ്കേശ്വരപടത്തിന്റെ ചില്ലിലെ എന്റെ പ്രതിബിംബത്തെ നോക്കി അവളു പറഞ്ഞത്.. 
 ഞാന്‍ കേട്ടതേ.........യില്ല.